mahabba

    Tweet 312

    അംറ് (റ) മകനോട് പറഞ്ഞു; “ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് അന്വേഷിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം “. മകന്‍ പറഞ്ഞു; ‘’മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേയത്…?’’ ദേഷ്യത്തോടെ […]

    Tweet 312 Read More »

    Tweet 311

    ഉഹ്ദിലെ ശോഭനമായ മറ്റൊരു ചിത്രമാണ് അംറുബിൻ അൽ ജമൂഹി(റ)ന്റേത്. കാലിലെ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. കറുത്ത കാലത്തെ യസ്‌രിബിലെ പൗര പ്രമുഖനായിരുന്നു അദ്ദേഹം. ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്.

    Tweet 311 Read More »

    Tweet 310

    ഉഹ്ദിന്റെ രണഭൂമിയിൽ നിന്ന് കൗതുകത്തോടെ കേൾക്കുന്ന നാമമാണ് ഹൻളലത് ബിൻ അബീ ആമിറി(റ)ന്റേത്. നേരത്തെത്തന്നെ നബിﷺയുമായി ആത്മബന്ധം കൂടുതലുള്ള അനുചരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. “നാഫഖ ഹൻളല” അഥവാ ‘ഹൻളല കപടവിശ്വാസിയായിപ്പോയി’ എന്ന അദ്ദേഹത്തിന്റെ പ്രയോഗം

    Tweet 310 Read More »

    Tweet 309

    ഉഹ്ദ് സാക്ഷിയായ ചില വേറിട്ട സമർപ്പണങ്ങളുടെ അധ്യായമാണ് നാമിപ്പോൾ വായിക്കുന്നത്. വിശ്വാസത്തിന്റെ ആഴവും പ്രവാചകരുﷺടെ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ സ്വാധീനവുമാണ് ഈ പാഠങ്ങൾ പകർന്നു തരുന്നത്. പ്രമുഖ സ്വഹാബി ഹുദൈഫതുബിനുൽ യമാൻ (റ)വിന്റെ പിതാവ് ഹുസൈലും

    Tweet 309 Read More »

    Tweet 308

    ഇതേ താഴ്‌വരയിൽ വച്ച് ഉബയ്യ് വിളിച്ചു പറഞ്ഞ പോലെ ‘മുഹമ്മദ്ﷺ രക്ഷപ്പെട്ടാൽ ഞാൻ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞ് കുതിച്ചു വന്ന മറ്റൊരാളായിരുന്നു ഉസ്മാൻ ബിൻ അബ്ദില്ലാഹിബ്നുൽ മുഗീറ. ആയുധമണിഞ്ഞ് തന്റെ കറുപ്പും വെളുപ്പുമുള്ള കുതിരപ്പുറത്ത്

    Tweet 308 Read More »

    Tweet 307

    ഉഹദ് പർവതത്തിന്റെ പാർശ്വഭാഗത്താണിപ്പോൾ നബിﷺ ഉള്ളത്. ഈ പ്രദേശത്തിന് സുപ്രധാനമായ ഒരു കഥ കൂടിപ്പറയാനുണ്ട്. ഉബയ്യു ബിൻ ഖലഫുമായി ബന്ധപ്പെട്ടതാണത്. ഖുറൈശികൾക്ക് നബിﷺയോട് പകമൂത്തിരുന്ന ആദ്യ കാലത്ത് ഒരിക്കൽ നബിﷺയുടെ മുന്നിൽ വന്നുകൊണ്ട് ഉബയ്യ്

    Tweet 307 Read More »

    Tweet 306

    ഉഹ്ദിലെ മലക്കുകളുടെ സാന്നിധ്യം പരാമർശിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. “ഹാരിസ് ബിൻ അസ്സ്വിമ്മ (റ) പറഞ്ഞു. നബിﷺ അബ്ദുർറഹ്മാൻ ബിൻ ഔഫിനെ അന്വേഷിച്ചു. ഞാൻ പറഞ്ഞു, ‘അതാ, ആ പർവതത്തിന്റെ

    Tweet 306 Read More »

    Tweet 305

    ഇമാം ഇബ്നു ഇസ്ഹാഖ് (റ) രേഖപ്പെടുത്തുന്നു. “ശത്രുക്കൾ നബിﷺയെ വലയം ചെയ്ത സമയത്ത് അവിടുന്ന് ചോദിച്ചു; ‘ആരാണ് എന്നോടൊപ്പം ആത്മസമർപ്പണത്തിന് തയ്യാറുള്ളത്?’ അപ്പോൾ അഞ്ച് അൻസ്വാരികൾക്കൊപ്പം സിയാദ് ബിൻ അസ്സകൻ (റ) മുന്നോട്ട് വന്നു.

    Tweet 305 Read More »

    Tweet 304

    ബീവി നുസൈബ(റ)യുടെ ജീവിതത്തിന്റെ തുടർച്ച കൂടി ഇവിടെ വായിച്ചു പോകാം. നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ മഹതിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രവാചകത്വവാദിയായ മുസൈലിമയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് നബിﷺ കൊടുത്തുവിട്ടത് നുസൈബ(റ)യുടെ മകൻ ഹബീബീന്റെ(റ) പക്കലായിരുന്നു.

    Tweet 304 Read More »

    Tweet 303

    ‘എന്റെ മാതാപിതാക്കൾ താങ്കൾക്കു ബലിയായിരിക്കട്ടെ’ എന്ന സമർപ്പണവാക്യം നബിﷺ സഅ്ദി(റ)നോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ലെന്ന് അലി (റ) പറഞ്ഞതായി ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. സഅ്ദ് (റ) ഓരോ അസ്ത്രം എയ്തു വിടുമ്പോഴും നബിﷺ സഅ്ദി(റ)നു

    Tweet 303 Read More »