Tweet 119
മുത്ത് നബി ﷺ യും ജിബ്‌രീലും (അ) മുന്നോട്ട് നീങ്ങി. ആകാശത്തിന്റെ രണ്ടാം വിതാനത്തിലെത്തി. ജിബ്‌രീൽ (അ) വാതിൽ തുറക്കാനാവശ്യപ്പെട്ടു. ‘ആരാണ്?’ ചോദ്യം വന്നു. ‘ഞാൻ’ – ജിബ്‌രീൽ (അ), ഉത്തരം ചെയ്തു. ‘ഒപ്പമാരാണ് […]
മുത്ത് നബി ﷺ യും ജിബ്‌രീലും (അ) മുന്നോട്ട് നീങ്ങി. ആകാശത്തിന്റെ രണ്ടാം വിതാനത്തിലെത്തി. ജിബ്‌രീൽ (അ) വാതിൽ തുറക്കാനാവശ്യപ്പെട്ടു. ‘ആരാണ്?’ ചോദ്യം വന്നു. ‘ഞാൻ’ – ജിബ്‌രീൽ (അ), ഉത്തരം ചെയ്തു. ‘ഒപ്പമാരാണ് […]
മുത്ത് നബിﷺ മസ്ജിദുൽ അഖ്‌സയുടെ മുറ്റത്ത് പ്രത്യേക ശിലയുടെ ചാരെ നിന്നു. വാനലോകത്തേക്കുള്ള സവിശേഷമായ ഗോവണി ഹാജരാക്കപ്പെട്ടു. ആത്മാക്കൾ ഉന്നതങ്ങളിലേക്ക് കയറുന്ന പടവുകൾ. അത്രമേൽ മനോഹരമായ സൃഷ്ടി വേറെയുണ്ടോ എന്ന പോലെ സുന്ദരമായ വസ്തു.
സുലൈമാൻ നബി (അ) പറഞ്ഞു; ‘അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നു. നീ എനിക്ക് മനുഷ്യ – ഭൂത വർഗങ്ങളെ അധീനപ്പെടുത്തിത്തന്നു. അവർ എനിക്കു വേണ്ടി സൗധങ്ങളും നിർമിതികളും ഉണ്ടാക്കി. വേലക്കാരെപ്പോലെ എന്റെ ആജ്ഞപ്രകാരം പണിയെടുത്തു.
മുത്ത്നബി ﷺ യുടെ സഞ്ചാരം തുടർന്നു. അതാ വഴിയിൽ ഒരു മരക്കഷ്ണം ! അതുവഴി കടന്നുപോകുന്ന ഓരോരുത്തരുടെയും വസ്ത്രവും മറ്റും അതിൽ ഉടക്കുകയും കീറുകയും ചെയ്യുന്നു. നബി ﷺ അതിന്റെ വിശദീകരണം തേടി. അവിടുത്തെ
ഇസ്റാഉം മിഅ്റാജും പ്രയാണങ്ങൾക്കിടയിലെ വിവിധ കാഴ്ചകളുടെ വ്യത്യസ്ത രീതിയിലുള്ള നിവേദനങ്ങൾ സീറാഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. ഈ നിവേദനങ്ങളിൽ നിന്ന് ലഭ്യമായവയെ ക്രോഡീകരിച്ചുകൊണ്ട് ഒരു ആഖ്യാനമായി സുബ്‌ലുൽ ഹുദയിൽ ഒരധ്യായമുണ്ട്. അതിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം :
പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വർഷം റജബ് ഇരുപത്തിയേഴ് രാത്രി. പ്രബോധന വഴിയിൽ പ്രയാസങ്ങൾ അതിജീവിക്കുന്ന പുണ്യനബി ﷺക്ക് അംഗീകാരത്തിന്റെയും ആശ്വാസത്തിന്റെയും രാവായിരുന്നു അത്. അഥവാ മുത്ത് നബിﷺയെ അത്യുന്നതങ്ങളിൽ ക്ഷണിച്ചു വരുത്തി പ്രപഞ്ചാധിപനായ അല്ലാഹു
വിഷമഘട്ടങ്ങളിലെല്ലാം മുത്ത് നബി ﷺയെ അല്ലാഹു ആശ്വസിപ്പിച്ചു. ഖുർആനിക സൂക്തങ്ങൾ അവതരിപ്പിച്ചു. ചില സന്ദർഭങ്ങളിൽ അത് “മുഅ്ജിസത്തുകൾ” അഥവാ, അമാനുഷിക സംഭവങ്ങളായി നബി ﷺയിൽ നിന്ന് പ്രകടമായി. ഇക്കാലയളവിൽ ഉണ്ടായ സുപ്രധാനമായൊരു സംഭവമായിരുന്നു ചന്ദ്രൻ
4. ആസ്വ് ബിൻ വാഇൽ: നബി ﷺ യെയും അനുയായികളെയും ആക്ഷേപിക്കുന്നതിൽ മുന്നിൽ നിന്ന ആളായിരുന്നു ഇയാൾ. ഖബ്ബാബ് ബിൻ അൽ അറത്ത് എന്നവർ പറയുന്നതായി ഹദീസുകളിൽ ഇങ്ങനെ ഒരു നിവേദനം കാണാം :
പരിഹാസങ്ങളും അപഹാസങ്ങളും മുത്ത് നബി ﷺ യെ നൊമ്പരപ്പെടുത്തി. അല്ലാഹുവിന്റെ മാർഗത്തിൽ എല്ലാം ക്ഷമയോടെ നേരിട്ടു. അപ്പോഴേക്കും ഖുർആനിന്റെ ആശ്വാസ സൂക്തങ്ങൾ അവതരിച്ചു. “തങ്ങൾക്ക് മുമ്പ് ദൂതന്മാർ പരിഹസിക്കപ്പെട്ടിട്ടുണ്ട്. നിഷേധികൾക്ക് എപ്പോഴും നാം സാവകാശം
പരീക്ഷണങ്ങൾക്കിടയിലും നബി ﷺ പ്രബോധന പ്രവർത്തനങ്ങൾക്ക് കുറവ് വരുത്തിയില്ല. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ ആദ്യത്തെ മൂന്ന് വർഷം രഹസ്യ പ്രബോധനമായിരുന്നു. ശേഷമാരംഭിച്ച പരസ്യ പ്രവർത്തനങ്ങൾക്ക് പത്ത് വർഷം തികയുകയാണ്. നേർവഴിയിലേക്കുള്ള ക്ഷണം അനവരതം തുടർന്നു. പ്രതിഷേധങ്ങളും