
38. ജൂതർ യുദ്ധം കഴിയുന്നത് വരെ യുദ്ധത്തോടൊപ്പം നിൽക്കേണ്ടതും അവരുടെ യുദ്ധച്ചെലവുകൾ അവർ തന്നെ വഹിക്കേണ്ടതുമാണ്.
39. ഈ ഉടമ്പടി പ്രഖ്യാപിക്കുന്നതോടെ യസ്‌രിബ് പവിത്രഭൂമിയായി മാറിയിരിക്കുന്നു.
40. അതിഥികൾ, സഞ്ചാരികൾ തുടങ്ങി അപരിചിതർക്ക് പ്രത്യേക പരിഗണയും സുരക്ഷയും ഈ കരാർ ഉറപ്പു നൽകുന്നു. ആതിഥേയരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന കുറ്റങ്ങൾക്ക് അതിഥികൾ ശിക്ഷിക്കപ്പെടുകയില്ല.
41. സ്ത്രീകൾക്ക് അവരുടെ കുടുംബത്തിന്റെയോ രക്ഷിതാക്കളുടെയോ സമ്മത പ്രകാരമേ സംരക്ഷണം നൽകുകയുള്ളൂ.
42. ഈ ഉടമ്പടി സംബന്ധിച്ച് ഇതിന്മേൽ ഒപ്പു വച്ചവർക്കിടയിൽ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടായാൽ അന്തിമ തീരുമാനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിടേണ്ടതാണ്. ഈ കരാറിനോടു കാണിക്കുന്ന സൂക്ഷ്മതയും ശ്രദ്ധയും അല്ലാഹുവിൽ നിന്നുള്ള പ്രത്യേക പ്രതിഫലത്തിന് കാരണമായിരിക്കും.
43. മക്കയിലെ മുശ്‌രിക്കുകൾക്കും അവരെ സഹായികുന്നവർക്കും സംരക്ഷണം നൽകാൻ പാടില്ലാത്തതാകുന്നു.
44. യസ്‌രിബിനു നേരേ വരുന്ന ഏതുവിധത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാൻ ഉടമ്പടിയിൽ ഒപ്പുവച്ച ഓരോരുത്തരും ബാധ്യസ്ഥരാണ്.
45. മക്കക്കാർ യസ്‌രിബുമായി വല്ല നീക്കുപോക്കുകളും താത്പ്പര്യപ്പെട്ടാൽ ഒരു പൊതുധാരണയുടെ അടിസ്ഥാനത്തിൽ മാത്രമേ അതിൽ തീരുമാനമെടുക്കാൻ പാടുള്ളൂ. വിശ്വാസികളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ഇടപെടലാണെങ്കിൽ പ്രത്യേക പരിഗണനയോടെ മാത്രം പ്രതികരിക്കേണ്ടതാണ്.
45(b). ഓരോ പൗരനും അവരുൾക്കൊള്ളുന്ന സാമൂഹിക വൃത്തത്തിൽ സ്വതന്ത്രമായ വ്യക്തിത്വവും അസ്തിത്വവും ഉടമ്പടി ഉറപ്പ് നൽകുന്നു.
46. ഔസിലെ ജൂത ഗോത്രങ്ങൾക്കും അവരുടെ കൂട്ടത്തിലെ അടിമകൾക്കും ഈ ഉടമ്പടിയിൽ മറ്റു സാമൂഹിക വിഭാഗങ്ങൾക്ക് വകവച്ചു നൽകിയ അവകാശങ്ങൾക്ക് അർഹതപ്പെട്ടിരിക്കുന്നു. അത് പോലെ കരാർ പാലിക്കുന്നതിൽ അവരും ഉത്തരവാദിത്തം നിർവഹിക്കേണ്ടതാണ്. വ്യക്തിപരമായ കുറ്റങ്ങൾക്ക് വ്യക്തികൾ മാത്രമായിരിക്കും ഉത്തരവാദികൾ.
47. അക്രമികളെയും അന്യായം പ്രവർത്തികുന്നവരെയും ഈ കരാർ സംരക്ഷിക്കുകയില്ല. ധർമപോരാളികളും അവരുടെ വീടുകളിൽ കഴിയുന്നവരും ഒരു പോലെ സുരക്ഷിതരായിരിക്കും. സത്കർമികൾക്ക് അല്ലാഹു സദാ പരിരക്ഷ നൽകും. അല്ലാഹു എല്ലാം അറിയുന്നവനാണ്. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അവസാനത്തെ ദൂതരാകുന്നു. ഇനി മുതൽ മദീനയുടെ നേതൃത്വവും നീതിനിർവഹണത്തിന്റെ അവസാനവാക്കും മുഹമ്മദ് നബി ﷺ ആയിരിക്കും.
ഈ അവകാശ പ്രഖ്യാപന രേഖയില്‍ ആദ്യം പരാമര്‍ശിക്കുന്നത് മക്കയില്‍ നിന്നുള്ള അഭയാര്‍ഥി മുസ്‌ലിംകളും മദീനയിലെ തദ്ദേശീയ മുസ്‌ലിംകളും ചേര്‍ന്ന് രൂപപ്പെടുത്തിയ വിശ്വാസി സമൂഹത്തെയാണ്. തുടർന്ന് ഈ കേന്ദ്രീകരണത്തെ പിന്തുണയ്ക്കുകയും യുദ്ധവും മറ്റും പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്കൊപ്പം അണിനിരക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന അമുസ്‌ലിം സമൂഹങ്ങളെയാണ്. ഇവരെല്ലാം ചേര്‍ന്ന ഒരൊറ്റ സമൂഹം എന്ന വിഭാവന ഈ ചാർട്ടറിന്റെ ഘടനയെ മികവുറ്റതാക്കുന്നു. അത് മറ്റു ലോക സമൂഹങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് (രണ്ടാം ഖണ്ഡിക). യുദ്ധ സാഹചര്യങ്ങളിലടക്കം എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ക്ക് തുല്യപരിഗണന ലഭിക്കും (ഖണ്ഡിക 15,18,19). ഒരു പ്രത്യേക ഖണ്ഡിക (16) തുല്യ നീതിയുടെയും പരസ്പര സഹായത്തിന്റെയും അടിസ്ഥാനത്തില്‍ ജൂതന്മാര്‍ക്ക് ഈ സാമൂഹിക സംവിധാനത്തിലേക്കുള്ള കവാടം തുറന്ന് വയ്ക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
