Tweet 487

    Tweet 487
    October 14, 2023 • Saturday
    Post Header

    മക്കാ വിജയത്തിന്റെ പിറ്റേദിവസം നബിﷺ ഒരു പ്രഭാഷണം നടത്തി. അല്ലയോ ജനങ്ങളെ, ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ തന്നെ അല്ലാഹു മക്കയെ പവിത്രമാക്കി. സൂര്യചന്ദ്രാദികളെ പടച്ചപ്പോൾ തന്നെ അല്ലാഹു മക്കയെ പുണ്യഭൂമിയാക്കി. ഈ കാണുന്ന രണ്ട് പർവതങ്ങളെ അല്ലാഹു സ്ഥാപിച്ചു. മനുഷ്യരാരുമല്ല ഈ നാടിനെ പുണ്യദേശമാക്കിയത്. ഇനി അന്ത്യനാൾ വരെയും ഇത് പുണ്യഭൂമി തന്നെയായിരിക്കും. അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്ന ഒരാളും ഇവിടെ രക്തചൊരിച്ചിൽ ഉണ്ടാക്കരുത്. ഇവിടുത്തെ മരങ്ങൾ മുറിക്കുകയോ പറിക്കുകയോ ചെയ്യരുത്. മക്കാ വിജയവേളയിൽ എനിക്കുവേണ്ടി അനുവദിച്ച ഒരല്പ സമയം ഒഴികെ എനിക്ക് മുമ്പോ ശേഷമോ ഒരാൾക്കും ഇവിടെ ആയുധപ്രയോഗം അനുവദിച്ചിട്ടില്ല. അത് ഈ നാട്ടുകാരോടുള്ള അല്ലാഹുവിന്റെ ദേഷ്യത്തിന്റെ പേരിലാണ് ആൽപ്പസമയം അനുവദിച്ചത്. ആ സമയവും ഇവിടെ അവസാനിച്ചിരിക്കുന്നു. ഈ വിവരം ഇവിടെ ഇല്ലാത്തവരോട് ഇവിടെ ഉള്ളവർ അറിയിച്ചു കൊടുക്കുക. ഇവിടെ പ്രവാചകൻﷺ യുദ്ധസമാനമായി പെരുമാറിയല്ലോ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അല്ലാഹുവിൽ നിന്നുള്ള അനുമതി പ്രകാരം ആയിരുന്നു എന്ന് അവരോട് പറയണം. അതും അവിടുത്തേക്ക് വേണ്ടി മാത്രം നിശ്ചിത സമയം അല്ലാഹു അനുവദിച്ചു കൊടുത്തതായിരുന്നു എന്നും അറിയിക്കണം.
    പവിത്ര ഹറമിൽ കൊല ചെയ്യുന്നവരാണ് അല്ലാഹുവിനെ ഏറ്റവും അനിഷ്ടം ഉള്ളവർ. കുടിപ്പകയുടെ പേരിലോ ആവശ്യമില്ലാതെയോ ചെയ്യുന്നവർ അല്ലാഹുവിനെ ഏറ്റവും അനിഷ്ടം ഉള്ളവരാണ്. അല്ലയോ ഖുസാആ ഗോത്രമേ! നിങ്ങൾ കൊലപാതകത്തിൽ നിന്ന് കൈമാറ്റുക. നിങ്ങൾ വധിച്ചു കളഞ്ഞ ഒരാൾക്ക് വേണ്ടി ഞാൻ രക്ത മൂല്യം നൽകി കൊള്ളാം. ഇനിയങ്ങോട്ട് ആരെങ്കിലും അങ്ങനെ വധിക്കപ്പെടുന്ന പക്ഷം. കൊലചെയ്യപ്പെട്ടവന്റെ കുടുംബത്തിന് രക്ത മൂല്യം സ്വീകരിക്കുകയോ വധശിക്ഷ നടപ്പിലാക്കുകയോ ചെയ്യാം. എന്നിട്ട് ഖുസാആ ഗോത്രം കൊല ചെയ്തു കളഞ്ഞ ആൾക്ക് വേണ്ടി നബിﷺ നൂറു ഒട്ടകം നഷ്ട പരിഹാരമായി നൽകി. നബിﷺ തന്നെ നേരിട്ട് ഇത്തരം ഒരു രക്ത മൂല്യം നൽകുന്നത് ഇത് ആദ്യമായിരുന്നു.
    മക്കയിലേക്ക് അതിജീവനത്തോടെ കടന്നു വരികയും ഒരു മഹത്തായ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിൽ ആവശ്യമായ സമുദ്ധാരണങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ആണ് നബിﷺ ചെയ്തുകൊണ്ടിരിക്കുന്നത്.
    മക്കയുടെ പവിത്രതയും കൊലപാതകത്തിന്റെ കെടുതിയും നബിﷺ പറഞ്ഞു കൊണ്ടേയിരുന്നു. മക്കയെ എന്നെന്നും ഒരു ശാന്തഭൂമിയാക്കി നിലനിർത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
    ഇതിനിടയിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. ഉത്ബത്ത് ബിനു അബീ വഖാസ് എന്റെ സഹോദരൻ സഅദിനോട് പറഞ്ഞു. അബ്ദുറഹ്മാൻ എന്റെ മകനാണ് എവിടെയെങ്കിലും കണ്ടെത്തിയാൽ നീ തന്നെ സംരക്ഷിച്ചു കൊള്ളണം. മക്കാ വിജയ വേളയിൽ സഅദ് കുട്ടിയെ കണ്ടെത്തുകയും കൂട്ടി പിടിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു കഅ്ബ സാക്ഷി! ഇതെന്റെ സഹോദരന്റെ മകനാണ്. എന്നിട്ട് അദ്ദേഹം നബിﷺയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അബ്ദുബിനു സംഅ പറഞ്ഞു. ഇതെന്റെ സഹോദരനാണ്. എന്റെ ഉപ്പയ്ക്ക് വിരിപ്പിൽ ജനിച്ച മകൻ ആണിത്. അപ്പോൾ നബിﷺ ആ മകന്റെ മുഖത്തേക്ക് ഒന്ന് നോക്കി. സാദൃശ്യം ആരോടാണെന്ന് പരിശോധിച്ചു. നോക്കിയപ്പോൾ ഉത്ബത് അബീ വാഖാസിനോടാണ് സാദൃശ്യം ഉള്ളത്. ശേഷം, നബിﷺ പറഞ്ഞു. അല്ലയോ ഉത്ബാ ഇത് നിങ്ങളുടെ സഹോദരനാണ്. നിങ്ങളാണല്ലോ പിതാവിന്റെ വിരിപ്പിൽ ജനിച്ച മകനാണിത് എന്ന് പറഞ്ഞത്. എന്നിട്ട് ഒരു പൊതുതത്വം കൂടി നബിﷺ കൂട്ടിച്ചേർത്തു. വിരിപ്പിൽ ജനിച്ച മകൻ അഥവാ നിയമാനുസൃതമുള്ള സംസർഗത്തിലൂടെ ജനിച്ച കുഞ്ഞിനെ മാത്രമേ പിതാവിലേക്ക് ചേർക്കപ്പെടുകയുള്ളൂ. വ്യഭിചാരത്തിൽ ജനിച്ച കുഞ്ഞ് വ്യവസ്ഥാപിതമായി ജന്മം നൽകിയവന്റെ പാരമ്പര്യം അർഹിക്കുന്നില്ല.
    പ്രവാചകരുﷺടെ നിലപാടുകളും നടപടികളും കാലാവസാനം വരെയുള്ള വിശ്വാസികൾക്ക് വ്യവസ്ഥിതിയുടെ രൂപീകരണമാണ്. മനുഷ്യകത്തിന് മുഴുവനും ഉള്ള മാർഗദർശനമാണ്. പ്രവാചകർﷺ നിരന്തരമായി സാമൂഹിക സമുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു.
    ജനങ്ങളുടെ ക്ഷേമങ്ങൾ അന്വേഷിക്കുകയും പാവപ്പെട്ടവർക്ക് കൈത്താങ്ങ് നൽകുകയും ചെയ്തു. അക്കൂട്ടത്തിൽ നബിﷺ സഫുവാനുബ്നു ഉമയ്യ(റ), അബ്ദുല്ലാഹിബ്നു അബീറബീഅ(റ), ഹുവായിതിബു ബിൻ അബ്ദിൽ ഉസ്സ(റ) എന്നിവരിൽ നിന്ന് സംഖ്യകൾ വായ്പ വാങ്ങി. എന്നിട്ട് കൂട്ടത്തിലെ പാവങ്ങൾക്ക് വിതരണം ചെയ്തു. അബൂ ഹുസൈൻ(റ) എന്നവർ പറയുന്നു. കിനാനാ ഗോത്രത്തിലെ ചിലർ എന്നോട് പറഞ്ഞു. പാവപ്പെട്ട ഞങ്ങൾക്കിടയിൽ പ്രവാചകൻﷺ സമ്പത്ത് വിതരണം ചെയ്തു. 50 ദിർഹമും അതിനടുത്തുള്ള സംഖ്യകളുമാണ് ഞങ്ങൾക്ക് ലഭിച്ചത്.
    സാമൂഹിക നിർമ്മാണത്തിന്റെയും സാമൂഹ്യ ചിട്ടകൾ അധ്യാപനം നടത്തുന്നതിന്റെയും മനോഹരമായ ചിത്രങ്ങളും അധ്യായങ്ങളുമാണ് നമുക്ക് വായിക്കാൻ ഉള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...