Tweet 637

    Tweet 637
    March 12, 2024 • Tuesday
    Post Header

    യമനിലെ സുദാ ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം.
    സിയാദ് ബിൻ ഹാരിസ് അസ്സുദാഇ(റ) നിവേദനം ചെയ്യുന്നു. ഞാൻ പ്രവാചക സവിധത്തിൽ എത്തി ഇസ്ലാം സ്വീകരിച്ചു. പ്രവാചകനോﷺട് കരാറിൽ ഏർപ്പെട്ടു. എന്റെ പ്രദേശത്തേക്ക് പ്രവാചകരുﷺടെ ഒരു സംഘം സൈനികർ പോയിട്ടുണ്ടെന്ന വിവരം അപ്പോൾ എനിക്ക് ലഭിച്ചു.
    ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ എട്ടാം വർഷം ജഇർറാനയിൽ നിന്ന് പ്രവാചകൻﷺ മടങ്ങി വന്നശേഷം അവിടുത്തെ അനുയായികളിൽ നിന്ന് ഒരു സംഘത്തെ യമൻ പ്രദേശത്തേക്ക് നിയോഗിച്ചു. സുദാ ഗോത്രക്കാരുടെ ഭൂമിയിൽ എത്തിച്ചേരണമെന്ന് അവരോട് നിർദ്ദേശിക്കുകയും ചെയ്തു.
    സിയാദ് ബിൻ ഹാരിസ് അസ്സുദാഇ(റ) തുടരുന്നു. ഞാൻ പ്രവാചകനോﷺട് പറഞ്ഞു. ഞാൻ എന്റെ നാട്ടുകാരുടെ പ്രതിനിധിയാണ്. അവർ ഇസ്ലാം സ്വീകരിച്ച് ഇങ്ങോട്ട് വരാൻ സന്നദ്ധരാണ്. എന്റെ നാട്ടുകാർ ഇസ്ലാം സ്വീകരിച്ച് അനുസരിക്കും എന്നതിന് ഞാൻ തങ്ങളുടെ മുമ്പിൽ സാക്ഷിയാണ്. അതുകൊണ്ട് അവിടുന്ന് അങ്ങോട്ട് അയച്ച സൈന്യത്തെ ഒന്ന് തിരിച്ചു വിളിച്ചാൽ നന്നായിരുന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ തന്നെ വേഗം മടങ്ങിപ്പോയി അവരെ ഇങ്ങോട്ട് മടക്കി വിളിച്ചോളൂ. ഞാൻ പറഞ്ഞു, എന്റെ വാഹനം വല്ലാതെ ക്ഷീണിച്ചു പോയി. അതുകൊണ്ട് എനിക്ക് വേഗം അതിൽ യാത്ര ചെയ്യാൻ സാധ്യമല്ല. അപ്പോൾ തന്നെ പ്രവാചകൻﷺ ഒരു പ്രതിനിധിയെ അയച്ചു. സൈന്യത്തോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. എന്റെ സമൂഹത്തിലേക്ക് ഒരു നിവേദനം അയച്ചു. അതുപ്രകാരം അവരിൽ നിന്നുള്ള സംഘങ്ങൾ ഇസ്ലാം സ്വീകരിച്ചു പ്രവാചകസവിധത്തിലേക്ക് വന്നുചേർന്നു.
    15 പ്രതിനിധികൾ തിരുനബി സന്നിധിയിൽ എത്തിച്ചേർന്നു. അപ്പോൾ സഅദ് ബിൻ ഉബാദാ(റ) പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ ആ വന്നവർ എന്റെ അടുക്കൽ താമസിച്ചു കൊള്ളട്ടെ. പ്രവാചകൻﷺ സമ്മതം നൽകി. അവർക്ക് നല്ല സ്വീകരണവും സൽക്കാരവും ഉടയാടകളും നൽകി തിരുനബി സന്നിധിയിലേക്ക് അവരെ ആനയിച്ചു. അവരെല്ലാവരും ഔദ്യോഗികമായി ഇസ്ലാം പ്രഖ്യാപിക്കുകയും പ്രവാചകനോﷺട് കരാറിൽ ഏർപ്പെടുകയും ചെയ്തു.
    സിയാദ് ബിൻ ഹാരിസ്(റ) പറയുന്നു. ആ സമയത്ത് തിരുനബിﷺ എന്നോട് പറഞ്ഞു. സുദാ ഗോത്രക്കാരുടെ സഹോദരാ നിങ്ങൾ നിങ്ങളുടെ നാട്ടിൽ സ്വീകാര്യനായ ആളാണല്ലോ. ഞാൻ പറഞ്ഞു. അങ്ങനെയൊന്നുമല്ല അവർക്ക് അല്ലാഹു നേർവഴി നൽകിയതാണ്. അപ്പോൾ നബിﷺ ചോദിച്ചു. നിങ്ങളെ അവരുടെ നേതാവാക്കട്ടെയോ? ഞാൻ സമ്മതിച്ചു. എന്നെ എന്റെ സമൂഹത്തിന്റെ നേതാവാക്കുകയും അതിനാവശ്യമായ പ്രസ്താവനകൾ രേഖപ്പെടുത്തുകയും ചെയ്തു. അപ്പോൾ ഞാൻ പ്രവാചകനോﷺട് ചോദിച്ചു. അവരിൽ നിന്നുള്ള ധർമ്മ സമാഹരണം എന്തെങ്കിലും? അപ്പോൾ അതിനു വേണ്ടി പ്രത്യേകം എഴുത്തുകുത്തുകൾ നടത്തി.
    സിയാദ്(റ) പറയുന്നു. അത് അവിടുത്തെ ചില യാത്രകൾക്കിടയിലായിരുന്നു. യാത്രാ മദ്ധ്യേ അവരിൽ ചിലരുടെ ഭവനങ്ങളിൽ പ്രവാചകൻﷺ സന്ദർശിച്ചു. അപ്പോൾ അവർ അവരുടെ അമീറിനെ അഥവാ നേതാവിനെ കുറിച് പരാതി പറഞ്ഞു. ജാഹിലിയ്യ കാലത്ത് ഞങ്ങളുണ്ടായിരുന്ന എല്ലാ അവകാശങ്ങളും നീക്കം ചെയ്തു എന്നായിരുന്നു പരാതി. അപ്പോൾ നബിﷺ ചോദിച്ചു. നിങ്ങൾ അങ്ങനെ ചെയ്തുവോ? അതെ, അവർ പ്രതികരിച്ചു. ഞാൻ ഉൾപ്പെടെയുള്ള അനുയായികളിലേക്ക് തിരിഞ്ഞ് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. ശരിയായ വിശ്വാസിയായ ഒരു മനുഷ്യനു നേതൃഭാരം അത്ര ഉചിതമല്ല, അല്ലേ?ഹാരിസ് പറയുന്നു. തിരുനബിﷺയുടെ ആ പ്രയോഗം എന്റെ മനസ്സിൽ പതിഞ്ഞു. അപ്പോഴേക്കും മറ്റൊരാൾ പ്രവാചകരുﷺടെ അടുത്തേക്ക് വന്നു. അയാൾ പറഞ്ഞു. എനിക്ക് എന്തെങ്കിലും തന്നാലും. ഒരാൾ ഐശ്വര്യവാനായിരിക്കെ മറ്റൊരാളോട് ചോദിക്കുന്നത് ഒരു തലവേദനയും ഉദരരോഗവുമാണ്. അപ്പോൾ അയാൾ പറഞ്ഞു. എന്നാൽ, സ്വദഖയിൽ നിന്നുള്ള സ്വത്ത് എനിക്കും തരൂ. പ്രസ്തുത സ്വത്തിനെ കുറിച്ച് പ്രവാചകനോﷺ മറ്റുള്ളവരോ വിധിച്ചാൽ അത് അല്ലാഹുവിനു തൃപ്തിയാവില്ല. കാരണം അതിൽ അല്ലാഹു തന്നെ നേരിട്ട് 8 അവകാശികൾ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ ആ ഗണത്തിൽപെട്ട ഒരാളാണെങ്കിൽ നിങ്ങൾക്ക് തരാം. അല്ലാത്തപക്ഷം നിങ്ങൾക്ക് തരാൻ ന്യായമില്ല. അങ്ങനെ വരുമ്പോൾ ആ ചോദ്യം തലയ്ക്കു വേദനയും പള്ളക്ക് രോഗവുമായി വരും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...