Tweet 500

    Tweet 500
    October 27, 2023 • Friday
    Post Header

    ഹുനൈൻ യുദ്ധ ദിവസം മധ്യാഹ്ന നിസ്കാരം ളുഹർ കഴിഞ്ഞ് നബിﷺ ഒരു മരച്ചുവട്ടിൽ ഇരുന്നു. അപ്പോൾ ഉയയ്നത്ത് ബിൻ ഹിസ്ൻ നബിﷺയുടെ അടുത്തേക്ക് വന്നു. ആമിറുബിനുൽ അള്ബത്തിന്റെ രക്തത്തിന് പകരം ചോദിക്കാൻ വേണ്ടിയായിരുന്നു വന്നത്. ഒടുവിൽ നബിﷺയുടെ സന്നിധിയിൽ വച്ച് അഖ്റഉ ബിൻ ഹാബിസുമായി വാക്കു തർക്കത്തിൽ ആയി. രംഗം ബഹളമയമാവുകയും ചെയ്തു. അതിനിടയിൽ ഉയയ്ന പറഞ്ഞു. നമ്മുടെ കുടുംബത്തിലെ സ്ത്രീകൾക്ക് ഉണ്ടായ മനോദുഃഖം അവരുടെ കുടുംബത്തിലെ സ്ത്രീകളും അനുഭവിക്കട്ടെ. അത്‌ കൊണ്ട് കൊലപാതകത്തിന് പകരം ചോദിക്കാതെ ഞാൻ അടങ്ങുകയില്ല. അപ്പോൾ നബിﷺ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾക്ക് രക്തമൂല്യം ധനമായി നൽകിയാൽ മതിയാവൂലെ? പക്ഷേ, അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ ബനൂലൈസ് ഗോത്രത്തിലെ മുകൈത്തിൽ എന്ന ആൾ രംഗത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു. ഈ വിഷയത്തെ വലിയ ഒരു സംഭവമായി ഞാൻ കാണുന്നില്ല. ഇസ്ലാമിന്റെ ആദ്യകാലത്ത് ഉണ്ടായ ഒരു കാര്യമാണല്ലോ. ഒരു ആട്ടിൻപറ്റത്തിന്റെ മുന്നേ വന്നതിനെ പരിക്കേൽക്കുകയും പിന്നിൽ വന്നത് ഓടിപ്പോവുകയും ചെയ്തത് പോലെയാണ് എനിക്കത് അനുഭവപ്പെടുന്നത്. അപ്പോൾ നബിﷺ അവരോട് പറഞ്ഞു. ഒരു 50 ദിനാർ ഇപ്പോഴും മദീനയിൽ മടങ്ങി വന്നതിനുശേഷം ഒരു 50 ദിനാർ എന്ന രൂപത്തിൽ നിങ്ങൾ നഷ്ടപരിഹാരമായി സ്വീകരിക്കുക. ഒടുവിൽ അതവർ അംഗീകരിച്ചു.
    മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. അഖ്റ ബിൻഹാബിസ് എഴുന്നേറ്റു നിന്നിട്ട് സംസാരിച്ചു. അല്ലയോ ഖുറൈശികളെ. അല്ലാഹുവിന്റെ ദൂതർﷺ നിങ്ങളോട് ഒരു കാര്യം ചോദിച്ചു. നിങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനുള്ള ഒരു ഉപാധി മുന്നിൽ വെച്ചു. അത് നിങ്ങൾ സ്വീകരിക്കാത്ത പക്ഷം അല്ലാഹുവിന്റെ ദൂതരുﷺടെ കോപം നിങ്ങൾക്ക് ലഭിച്ചേക്കും. അതുവഴി അല്ലാഹുവിന്റെ കോപത്തിനും ഇരയാവും. ഒടുവിൽ ഘാധകൻ രംഗത്തേക്ക് വന്നു. മുഹ്‌ലീമുബിനു ജസാമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തോട് നബിﷺ ചോദിച്ചു. എനിക്കു ലഭിച്ച വാർത്ത ശരിയാണോ. അദ്ദേഹം പറഞ്ഞു, അതെ. നിങ്ങൾ ആയുധം ഉപയോഗിച്ചാണോ അദ്ദേഹത്തെ വകവരുത്തിയത്? അപ്പോഴേക്കും പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം അള്ളാഹുവിനോടും റസൂലിﷺനോടും മാപ്പിരന്നു. പക്ഷേ നബിﷺ അത് വകവെച്ചു കൊടുത്തില്ല. വീണ്ടും അദ്ദേഹം മാപ്പ് ആവർത്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം പരസ്യമായി തിരുനബിﷺയുടെ മുമ്പിൽ മാപ്പപേക്ഷിച്ചു പൊട്ടിക്കരഞ്ഞു. മൂന്നുപ്രാവശ്യം അദ്ദേഹത്തിന്റെ പശ്ചാത്താപ വാചകം പുറത്തുവന്നപ്പോഴും നിങ്ങൾക്ക് മാപ്പില്ല എന്ന പ്രതികരണം ആയിരുന്നു നബിﷺയുടേത്. ഈ രംഗത്തിനു ശേഷം നബിﷺ അദ്ദേഹത്തിനു വേണ്ടി എഴുന്നേറ്റു നിന്ന് പ്രാർത്ഥിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപത്തെ സ്വീകരിക്കുകയും ചെയ്തു.
    മനുഷ്യരുടെ രക്തത്തിന് എത്ര മൂല്യമുണ്ടെന്നും. അത് കൃത്യമായ നിയമ ശിക്ഷ നടപടികൾക്ക് വേണ്ടി അല്ലാതെ ചൊരിച്ചു കൂടെന്നും നബിﷺ പഠിപ്പിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ പോരാട്ടത്തിൽ നിൽക്കുമ്പോഴോ അതിജീവനത്തിനു വേണ്ടി ശത്രുവിനെ നേരിടുമ്പോഴോ വധശിക്ഷ ലഭിക്കേണ്ട കുറ്റം തെളിഞ്ഞ് ശിക്ഷ നടപ്പിലാക്കേണ്ടതിന്റെ ഭാഗമായിട്ടോ ആയിരുന്നില്ല മേൽപ്പറയപ്പെട്ട കൊലപാതകം. അപരന്റെ ജീവനും ആസ്തിക്കും മറ്റുള്ളവന്റെ മാനത്തിനും മനോഗതിക്കും എത്രമേൽ മൂല്യമുണ്ട് എന്ന് നബിﷺ കൃത്യമായി പഠിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ടാണ് പ്രശ്നങ്ങളെ സമീപിച്ചത്. കുറ്റവും ശിക്ഷയും എന്ന അധ്യായത്തിൽ കുറ്റങ്ങൾ എന്തൊക്കെയാണെന്നും, എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുന്നതെന്നും പ്രത്യേകമായ കുറ്റങ്ങൾക്കുള്ള ശിക്ഷാരീതികൾ എന്താണെന്നും അത് നടപ്പിലാക്കേണ്ട കാലവും രീതിയും അധികാരിയും ആരാണെന്നും വ്യക്തമായ നിയമവ്യവസ്ഥിതി ഇസ്ലാമിലുണ്ട്. അവകൾ പൂർണമായി ഒരു സമൂഹത്തിൽ പ്രയോഗവൽക്കരിക്കുന്ന പക്ഷം, കുറ്റവാളികളെ പൂർണമായും മാറ്റി ചിന്തിപ്പിക്കാൻ സാധിക്കും.
    വർത്തമാനകാലത്തും കേസുകളെ സ്വീകരിക്കുന്ന കോടതി രീതികൾക്ക് പല ന്യായങ്ങളുടെയും മുമ്പിൽ പ്രതിയെ വധശിക്ഷക്ക് വിധേയമാക്കേണ്ടി വരികയും ന്യായങ്ങൾക്കുവേണ്ടി അരമനയിൽ നീക്കം നടത്തേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇസ്ലാം വ്യക്തമായ ഒരു കുടുംബ ജീവിതം പഠിപ്പിക്കുകയും പരിപാലനവും വ്യവഹാരവും എങ്ങനെയായിരിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. ദമ്പതികളുടെ ക്ഷേമ സംതൃപ്ത ജീവിതത്തിന് ആവശ്യമായ മുഴുവൻ ആത്മീയ പാഠങ്ങളെയും നമ്മുടെ ആത്മീയ ഗുരുക്കന്മാരും സ്ഥാപന സംവിധാനങ്ങളും പഠിപ്പിക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...