Tweet 588

    Tweet 588
    January 23, 2024 • Tuesday
    Post Header

    രിഅയത് അൽ സുഹൈമിയെ ലക്ഷ്യം വച്ചുള്ള നിയോഗം…..
    രിഅയത് അൽ സുഹൈമിയെ നേർവഴിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്ത് അയച്ചു. ചുവന്ന തുകലിലായിരുന്നു കത്തെഴുതിയിരുന്നത്. അദ്ദേഹം ആ ലതർ ഉപയോഗിച്ച് തന്റെ ബക്കറ്റിന്റെ ഓട്ട അടച്ചു. ഇദ്ദേഹത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പ്രവാചകൻﷺ ഒരു സംഘത്തെ അങ്ങോട്ടയച്ചു. അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകളും കണ്ടു കിട്ടണം എന്നായിരുന്നു ആ സംഘത്തിനോടുള്ള ആജ്ഞ. അതുപ്രകാരം അവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉടനെ അദ്ദേഹം ഉടുവസ്ത്രം പോലും ഉപേക്ഷിച്ചുകൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടു. മകളുടെ വീട് ലക്ഷ്യം വെച്ചു നീങ്ങി. മകളുടെ വീടിന്റെ അടുത്തെത്തിയതും അവൾ നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നതിനാൽ വീട്ടുമുറ്റത്ത് സ്വഹാബികളുടെ ഒരു സഭ നടക്കുകയായിരുന്നു. വീടിനു ചുറ്റും വലയം വെച്ച അദ്ദേഹം പിൻവാതിലിലൂടെ മകളുടെ അടുത്തേക്ക് എത്തി.
    വിവസ്ത്രനായി വരുന്ന പിതാവിനെ കണ്ടു ആശ്ചര്യപ്പെട്ട മകൾ ഇതെന്തുപറ്റി എന്ന് ചോദിച്ചു, ഒരു വസ്ത്രം അദ്ദേഹത്തിന് എറിഞ്ഞു കൊടുത്തു. മോളെ നിന്റെ വാപ്പയുടെ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. വസ്തുവകകളോ സ്വത്തോ കുടുംബമോ ഒന്നും അവശേഷിക്കുന്നില്ല. അപ്പോൾ അവൾ ചോദിച്ചു. നിങ്ങൾ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവോ? ഉടനെ അയാൾ ചോദിച്ചു. നിന്റെ ഭർത്താവ് എവിടെ? അയാൾ ഒട്ടകത്തെ നോക്കാൻ വേണ്ടി പോയതാണ്. രിഅയ നേരെ മരുമകന്റെ അടുക്കലേക്ക് എത്തി. അദ്ദേഹവും ചോദിച്ചു ഇതെന്തുപറ്റി? എല്ലാ വിപത്തുകളും എനിക്ക് വന്നു ഭവിച്ചിരിക്കുന്നു. എനിക്ക് സ്വത്തോ ആസ്തിയോ ഒന്നും തന്നെ ഇനി ബാക്കിയില്ല. കുടുംബവും എന്റെ ഒപ്പമില്ല. മുഹമ്മദ് നബിﷺ എന്റെ സ്വത്തു വകകൾ വീതം വച്ച് നൽകുന്നതിനുമുമ്പ് എനിക്ക് അവിടെ എത്തണം. എന്നാൽ എന്റെ വാഹനം എടുത്തോളൂ നിങ്ങൾ അതിൽ സഞ്ചരിച്ചോളൂ. എനിക്ക് നിങ്ങളുടെ വാഹനം ഒന്നും ആവശ്യമില്ല. മരുമകനോട് പ്രതികരിച്ചു.
    വാഹനമായി ഉപയോഗിക്കാവുന്ന ആറു വയസ്സായ മറ്റൊരു ഒട്ടകത്തെ സ്വീകരിച്ചു. അതിനുമേൽ വെള്ളവും ഭക്ഷണവും മറ്റും കരുതി യാത്ര ആരംഭിച്ചു. അപ്പോൾ അയാളുടെ പക്കൽ ഉണ്ടായിരുന്ന വസ്ത്രം തലമറഞ്ഞാൽ കാലുമറയുകയില്ല കാലുമറിഞ്ഞാൽ തലമറയുകയില്ല എന്ന അവസ്ഥയിലുള്ളതായിരുന്നു. മദീനയിൽ എത്തുന്നതുവരെ തന്നെ ആരും അറിയരുത് എന്ന ഒരു വിചാരം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നേരെ മദീനയിലേക്ക് എത്തി. പ്രഭാത പ്രാർത്ഥന അഥവാ സുബ്ഹി നിസ്കാരത്തിൽ ആയിരുന്ന പ്രവാചകന്റെﷺ നേരെ പിന്നിൽ ഇരുന്നു.
    നിസ്കാരാനന്തരം അദ്ദേഹം പ്രവാചകനോﷺട് പറഞ്ഞു. അവിടുത്തെ കരം ഒന്ന് നീട്ടിയാലും എനിക്ക് ഉടമ്പടി ചെയ്യാനാണ്. അയാൾ കരം നീട്ടുന്നതും തിരുനബിﷺ അവിടുത്തെ കരങ്ങൾ തിരിച്ചു പിടിച്ചു. മൂന്നുപ്രാവശ്യം ഇത് ആവർത്തിച്ചു കഴിഞ്ഞപ്പോൾ തിരുനബിﷺ ചോദിച്ചു. നിങ്ങൾ ആരാണ്? ഞാൻ രിഅയത്തു സുഹൈമിയാണ്. അപ്പോൾ നബിﷺ അദ്ദേഹത്തിന്റെ തോളിൽ പിടിച്ചുയർത്തി. എന്നിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. അല്ലയോ സഹോദരങ്ങളെ ഇതാണ് രിഅ്’യത്തു സുഹൈമി. നമ്മൾ കൊടുത്തയച്ച കത്തുകൊണ്ട് ബക്കറ്റിന്റെ ഓട്ടയടച്ചയാൾ. അപ്പോൾ അദ്ദേഹം വിനയാന്വിതനായി. അല്ലയോ പ്രവാചകനെﷺ എന്റെ സ്വത്തും കുടുംബവുമെല്ലാം…….!
    സ്വത്ത് വിഹിതം വെക്കപ്പെട്ടു കഴിഞ്ഞു. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പ്രാപിക്കാവുന്ന വരെ ഒക്കെ പ്രാപിക്കാം. അദ്ദേഹം പുറത്തേക്കിറങ്ങാനും മകൻ അദ്ദേഹത്തിന്റെ വാഹനം തിരിച്ചറിഞ്ഞു. ഉടനെ അദ്ദേഹം തിരിച്ച് പ്രവാചക സന്നിധിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു. അല്ലയോ പ്രവാചകരെﷺ എന്റെ മകൻ ഇതാ ഇവിടെ നിൽക്കുന്നു. അല്ലയോ ബിലാലേ(റ) നിങ്ങൾ അദ്ദേഹത്തോട് ചോദിക്കുക. ഇത് അദ്ദേഹത്തിന്റെ പിതാവാണോ എന്ന്. പ്രവാചകൻﷺ ബിലാലി(റ)നെ ചുമതലപ്പെടുത്തി. ബിലാൽ(റ) മകനോട് വാപ്പയെ കുറിച്ച് ചോദിച്ചു. മടങ്ങി വന്നിട്ട് ബിലാൽ(റ) തിരുനബിﷺയോട് പറഞ്ഞു. അവരിൽ ഒരാളും കണ്ണുനീർ പൊഴിച്ചതായി ഞാൻ കണ്ടില്ല. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. കാട്ടറബികളുടെ പ്രകൃതി അങ്ങനെയാണ്.
    ഇസ്ലാം സ്വീകരിച്ച രിഅ്’യത്തു സുഹൈമിക്ക് ബിലാൽ(റ) വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...